ആഗോള ഇസ്‌ലാമിക നേതൃത്വവുമായി അടുത്ത ബന്ധമുള്ള പണ്ഡിതന്മാരും
സംഘടനകളുമുള്ള നാടാണ് നമ്മുടേത്. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ആശയ
തലത്തില്‍ വൈവിധ്യം പുലര്‍ത്തുന്നതുകൊണ്ട്, ലോകത്ത് നിലവിലുള്ള
ഇസ്‌ലാമിന്റെ ഒട്ടമിക്ക ആശയ പ്രതിനിധാനങ്ങളുമായി പരിചയിക്കാനും അവരുടെ
നേതാക്കളെയും പണ്ഡിതരെയും കുറിച്ച് അറിയാനും നമുക്ക് അവസരം
ലഭിക്കുന്നു. വിവിധ സംഘടനകള്‍ വര്‍ഷംതോറും നടത്താറുള്ള ഇസ്‌ലാമിക
സമ്മേളനങ്ങള്‍കൊണ്ട് മുസ്‌ലിം പൊതുസമൂഹത്തിന് ലഭിക്കുന്ന ഒരു
നേട്ടമാണിത്. ഇന്നിപ്പോള്‍, ആധുനിക മാധ്യമങ്ങള്‍ പ്രചാരത്തില്‍
വന്നുകഴിഞ്ഞതുകൊണ്ട് സമ്മേളനങ്ങളില്‍ നേരിട്ട് പങ്കെടുക്കാതെ തന്നെ അവ
വീക്ഷിക്കാനും കഴിയുന്നുണ്ട്.
കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള മര്‍കസ് സ്ഥാപനസംഘടനകളുമുള്ള നാടാണ് നമ്മുടേത്. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ആശയ
തലത്തില്‍ വൈവിധ്യം പുലര്‍ത്തുന്നതുകൊണ്ട്, ലോകത്ത് നിലവിലുള്ള
ഇസ്‌ലാമിന്റെ ഒട്ടമിക്ക ആശയ പ്രതിനിധാനങ്ങളുമായി പരിചയിക്കാനും അവരുടെ
നേതാക്കളെയും പണ്ഡിതരെയും കുറിച്ച് അറിയാനും നമുക്ക് അവസരം
ലഭിക്കുന്നു. വിവിധ സംഘടനകള്‍ വര്‍ഷംതോറും നടത്താറുള്ള ഇസ്‌ലാമിക
സമ്മേളനങ്ങള്‍കൊണ്ട് മുസ്‌ലിം പൊതുസമൂഹത്തിന് ലഭിക്കുന്ന ഒരു
നേട്ടമാണിത്. ഇന്നിപ്പോള്‍, ആധുനിക മാധ്യമങ്ങള്‍ പ്രചാരത്തില്‍
വന്നുകഴിഞ്ഞതുകൊണ്ട് സമ്മേളനങ്ങളില്‍ നേരിട്ട് പങ്കെടുക്കാതെ തന്നെ അവ
വീക്ഷിക്കാനും കഴിയുന്നുണ്ട്.
സമുച്ചയങ്ങളുടെ ഒരു സനദ്‌ദാന സമ്മേളനം ഈയിടെ കോഴിക്കോട്ട് നടന്നു.
ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമുള്ള ഒട്ടേറെ വി ഐ പികള്‍ സമ്മേളനത്തില്‍
പങ്കെടുത്തിരുന്നു.
ഈ വര്‍ഷത്തെ വിശിഷ്‌ടാതിഥി ഈജിപ്‌തിലെ ഗ്രാന്റ്‌് മുഫ്‌തി അലി ജുമുഅ
ആയിരുന്നു. ജീവിച്ചിരിക്കുന്ന ആധുനിക പണ്ഡിതന്മാരില്‍ പ്രമുഖനായ ഒരാള്‍
എന്ന നിലയില്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടാനുള്ള
ഒന്നാന്തരം അവസരമായിരുന്നു ഇത്. എന്നാല്‍, അലി ജുമുഅയുമായി ആശയവിനിമയം
നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കോ നാട്ടിലെ പണ്ഡിതന്മാര്‍ക്കോ അവസരം
ലഭിക്കാതെ പോയത് ദൗര്‍ഭാഗ്യകരം തന്നെ.
ലോകോത്തര ഇസ്‌ലാമിക സര്‍വകലാശാലയായ ജാമിഅല്‍ അസ്‌ഹറില്‍ പഠിക്കുകയും
ഗവേഷണം നടത്തുകയും അവിടെ തന്നെ അധ്യാപകനായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌ത
അലി ജുമുഅ 2003ലാണ് ഈജിപ്‌തിലെ ഗ്രാന്റ് മുഫ്‌തിയായി
നിയമിക്കപ്പെടുന്നത്. പരമ്പരാഗതമായ ദാറുല്‍ ഇഫ്‌തയെ, ഫത്‌വ കൗണ്‍സില്‍
എന്ന ആധുനിക സ്ഥാപനമാക്കി മാറ്റുന്നതിന് വിപ്ലവകരമായ നേതൃത്വം വഹിക്കുക
വഴി അലി ജുമുഅ ഈജിപ്‌തില്‍ ശ്രദ്ധിക്കപ്പെട്ടു. മാത്രമല്ല, ആധുനിക
സാങ്കേതിക വിദ്യകളെ മതരംഗങ്ങളില്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തിലും
അദ്ദേഹം മുമ്പേ നടന്നു. സര്‍വോപരി, ആധുനിക പ്രശ്‌നങ്ങളില്‍ വിവാദം
വിളിച്ചുവരുത്തിയ പുരോഗമനപരമായ നിരവധി ഫത്‌വകള്‍ നല്‍കിക്കൊണ്ടും അദ്ദേഹം
മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന
മനുഷ്യര്‍ക്ക് സ്വീകാര്യമാകുന്ന വിധത്തില്‍ മതനിയമങ്ങളെയും വിധികളെയും
സമീപിച്ചു എന്നതാണ് ഒരു മുഫ്‌തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ സുപ്രധാന
സംഭാവന.
മതനിയമങ്ങളില്‍ അലി ജുമുഅ സ്വീകരിക്കുന്ന ഉദാര നിലപാടിന്റെ ഏറ്റവും
മികച്ച മാതൃകയാണ്, ഏറെ ലോകശ്രദ്ധ പിടിച്ചുപറ്റിയ `സ്‌ത്രീകള്‍ക്ക്
ജുമുഅക്ക് നേതൃത്വം നല്‍കാമോ?' എന്ന വിഷയത്തില്‍ അദ്ദേഹം നല്‍കിയ ഫത്‌വ.
2005 മാര്‍ച്ച് 24ന് ആമിന വദൂദ് ജുമുഅ ഖുതുബ നിര്‍വഹിക്കുകയും
നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്‌ത സന്ദര്‍ഭത്തിലാണ് അലി ജുമുഅ
അതിന് അനുകൂലമായ ഫത്‌വ നല്‍കിയത്. യൂസുഫുല്‍ ഖറദാവിപോലും ആമിന
വദൂദിന്റെ നടപടിക്ക് ഇസ്‌ലാമിക സാധൂകരണമില്ലെന്ന് ഫത്‌വ
നല്‍കിയപ്പോഴാണ് പുരുഷന്മാരും സ്‌ത്രീകളും ഇടകലര്‍ന്ന ജുമുഅയ്‌ക്ക്
സ്‌ത്രീകള്‍ ഇമാമത്ത് നിര്‍വഹിക്കുന്നതില്‍ തെറ്റില്ലെന്ന് അലി ജുമുഅ
പറഞ്ഞത്. `അല്‍അറേബ്യ' ചാനലിന് അന്ന് അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍,
സ്‌ത്രീകള്‍ക്ക് ജുമുഅ നേതൃത്വം പാടില്ലെന്ന വിഷയത്തില്‍ പണ്ഡിതന്മാരുടെ
ഏകോപിച്ച അഭിപ്രായമില്ലെന്നും ഇമാം ത്വബ്‌രിയും ഇബ്‌നു അറബിയുമടക്കമുള്ള
പൂര്‍വിക പണ്ഡിതര്‍ അനുവദനീയമാക്കിയിട്ടുണ്ടെന്നും പ്ര സ്‌താവിച്ചു. ഈ
റിപ്പോര്‍ട്ട് അറബ് ന്യൂസ് (25 മാര്‍ച്ച്, 2005) പ്രാധാന്യത്തോടെ
പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു.
ഇത്രയേറെ വിപ്ലവകാരിയായ ഒരു ഈജിപ്‌ഷ്യന്‍ പണ്ഡിതനെ കേരളത്തിലേക്ക്
വിളിച്ചുവരുത്തിയിട്ട്, അദ്ദേഹത്തെ നേരാംവണ്ണം ഒന്നു കാണാന്‍പോലും
നാട്ടുകാര്‍ക്ക് അവസരം നല്‍കാതെ തിരിച്ചയച്ചത് ഏതായാലും ശരിയായില്ല.
അദ്ദേഹത്തിന്റെ പ്രഭാഷണം മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ വന്നതുമില്ല.
അദ്ദേഹം കേരളത്തില്‍ വന്ന വിവരം നാട്ടുകാരറിഞ്ഞത്, സമസ്‌ത ഔദ്യോഗിക
വിഭാഗത്തിന്റെ സമ്മേളനത്തിനും അദ്ദേഹത്തെ വിട്ടുകൊടുക്കാമെന്ന്
കാന്തപുരം വാഗ്‌ദത്തം ചെയ്‌തിരുന്നുവെന്നും എന്നാല്‍ ഒടുവില്‍, അത്
അദ്ദേഹം ലംഘിക്കുകയായിരുന്നുവെന്നുമുള്ള വിവാദത്തിലൂടെയാണ്. അതിന്റെ
സത്യാവസ്ഥ എന്താണെന്ന് നമുക്ക് അറിയില്ല. എന്നാല്‍, സമസ്‌ത ഔദ്യോഗിക
വിഭാഗം, കാന്തപുരം അലി ജുമുഅയ്‌ക്ക് തങ്ങളുടെ സ്ഥാപനം
സന്ദര്‍ശിക്കാനുള്ള അവസരം നിഷേധിച്ചു എന്ന് പത്രപ്രസ്‌താവന നടത്തിയ
സ്ഥിതിക്ക് അവര്‍ക്കും അദ്ദേഹത്തോട് വെറുപ്പൊന്നുമില്ലെന്ന്
വ്യക്തമാണല്ലോ. അതേതാ യാലും ഐക്യസൂചനയാണ്!
സ്‌ത്രീകള്‍ക്ക് ജുമുഅക്കുപോലും നേതൃത്വം നല്‍കാമെന്ന് വാദമുള്ള
പണ്ഡിതന്മാരെ തങ്ങളുടെ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാന്‍ ഇരു സുന്നി
വിഭാഗങ്ങളും തയ്യാറാണെങ്കില്‍, പുരോഗമനവാദികളുമായി വേദി പങ്കിട്ടു എന്ന
കാരണത്തിന്മേല്‍ അവര്‍ ഇനിയും പരസ്‌പരം കലഹിച്ചു
കഴിയേണ്ട കാര്യമുണ്ടോ? മുസ്‌ലിംലീഗ് ഇടപെടാതെ തന്നെ അവര്‍ക്കിടയില്‍ ഒരു
ഐക്യം സാധ്യമാകില്ലേ? അലി ജുമുഅയെ സ്വീകരിക്കാമെങ്കില്‍, സമസ്‌തയുടെ
പള്ളികളില്‍ എന്തിന് ഇനിയും സ്‌ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കണം?
എന്തിന് അവര്‍ക്ക് ജുമുഅ വിലക്കണം?
അലി ജുമുഅയുടെ അത്രയൊന്നും
`പുരോഗമിച്ചിട്ടില്ലാത്ത' ജമ-മുജകളെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചുകൂടേ?
പോട്ടെ, അവര്‍ക്ക് സലാം പറഞ്ഞ് കൈ കൊടുക്കുകയെങ്കിലും ചെയ്‌തുകൂടേ?
പത്രക്കാര്‍ ഈ മാതിരി `വേണ്ടാത്ത' ചോദ്യങ്ങളൊക്കെ ചോദിച്ചുകളയുമെന്ന്
ഭയപ്പെട്ടാണോ ഈജിപ്‌ഷ്യന്‍ മുഫ്‌തിയെ കോഴിക്കോട് കാണിക്കാതെ ധൃതിയില്‍
കയറ്റിവിട്ടത്?
`പുരോഗമിച്ചിട്ടില്ലാത്ത' ജമ-മുജകളെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചുകൂടേ?
പോട്ടെ, അവര്‍ക്ക് സലാം പറഞ്ഞ് കൈ കൊടുക്കുകയെങ്കിലും ചെയ്‌തുകൂടേ?
പത്രക്കാര്‍ ഈ മാതിരി `വേണ്ടാത്ത' ചോദ്യങ്ങളൊക്കെ ചോദിച്ചുകളയുമെന്ന്
ഭയപ്പെട്ടാണോ ഈജിപ്‌ഷ്യന്‍ മുഫ്‌തിയെ കോഴിക്കോട് കാണിക്കാതെ ധൃതിയില്‍
കയറ്റിവിട്ടത്?





