ഫലസ്‌തീന്‌ അംഗത്വം: യു എന്നിലെ നെറികെട്ട കളികള്‍

October 08, 2011


സെപ്‌തംബര്‍ ഒടുവില്‍ നടന്ന ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലി,
ഒരിക്കല്‍ കൂടി അതിന്റെ സാമ്രാജ്യത്വ ദാസ്യം തെളിയിച്ചിരിക്കുന്നു.ഇത്തവണ യു എന്നില്‍ ഉയര്‍ന്നുകേട്ട ഏറ്റവും പ്രധാന ചര്‍ച്ച ഫലസ്‌ത്വീന്‌അംഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നല്ലോ. യു എന്നില്‍ കേവലംനിരീക്ഷക പദവി മാത്രമുള്ള ഫലസ്‌ത്വീന്‍ അതോറിറ്റിയുടെ പ്രസിഡന്റ്‌മഹ്‌മൂദ്‌ അബ്ബാസ്‌, തന്റെ രാഷ്‌ട്രത്തിന്റെ സ്വതന്ത്ര അസ്‌തിത്വം യുഎന്‍ അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെടുകയുണ്ടായി. അമ്പത്‌വര്‍ഷത്തിലേറെയായി ഇസ്‌റാഈല്‍ ഭീകരതയുടെ ഇരകളായ ഫലസ്‌ത്വീനികള്‍നേരിടുന്ന കരളലിയിപ്പിക്കുന്ന പീഡനങ്ങള്‍ അബ്ബാസിന്റെ വാക്കുകള്‍ക്ക്‌കണ്ണീരിന്റെ നനവ്‌ പകരുന്നുണ്ടായിരുന്നു. കടുത്ത ഭീകരരാഷ്‌ട്രമായഇസ്‌റാഈല്‍ അന്തസ്സോടെ യു എന്നില്‍ കയറിയിരിക്കുന്നു.നീതിനിഷേധിക്കപ്പെട്ട ഫലസ്‌ത്വീനാകട്ടെ പുറത്തും! ലോകരാഷ്‌ട്ര വേദിയുടെ ഈവിചിത്ര നീതിയുടെ നേരെയുള്ള വിമര്‍ശനമായി, ഫലസ്‌ത്വീന്റെ യു എന്‍ അംഗത്വപദവിക്കായുളള അഭ്യര്‍ഥന. എന്നാല്‍, ഈ അഭ്യര്‍ഥന തള്ളിക്കളയാന്‍ ഒളിഞ്ഞുംതെളിഞ്ഞും ചരടുവലിക്കുകയാണ്‌ അമേരിക്കയും മറ്റു പാശ്ചാത്യ മേലാളന്മാരുംയു എന്നില്‍ ചെയ്‌തത്‌.





ഫലസ്‌ത്വീന്‌ യു എന്‍ അംഗത്വം നിഷേധിക്കാന്‍ പാശ്ചാത്യലോബി ഉയര്‍ത്തുന്ന
ന്യായമാണ്‌ രസാവഹം. പതിറ്റാണ്ടുകളായി മേഖലയില്‍ തുടര്‍ന്നുവരുന്നസമാധാനശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതാവും ഫലസ്‌ത്വീന്റെ `ഏകപക്ഷീയ'മായനീക്കം എന്നാണവര്‍ വാദിച്ചത്‌! ഫലസ്‌ത്വീന്‌ പരിമിതമായ അധികാരമുള്ളത്‌വെസ്റ്റ്‌ബാങ്കിന്റെ ഒരു ഭാഗത്തും ഗസ്സ ചീന്തിലും മാത്രമാണ്‌. അതുതന്നെ1993ല്‍ അമേരിക്കയുടെ മാധ്യസ്ഥതയിലുണ്ടാക്കിയ ഒത്തുതീര്‍പ്പനുസരിച്ച്‌ലഭിച്ചതാണ്‌. അന്നത്തെ കരാറനുസരിച്ചു തന്നെ അഞ്ച്‌ വര്‍ഷത്തിനു ശേഷംഫലസ്‌ത്വീന്‌ സ്വതന്ത്രപദവി നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തിരുന്നു.എന്നാല്‍ ഇപ്പോള്‍ അതേക്കുറിച്ച്‌ മിണ്ടാട്ടമില്ല. മാത്രമല്ല,വെസ്റ്റ്‌ബാങ്കിലും കിഴക്കന്‍ ജറൂസലമിലും ആയിരക്കണക്കിന്‌ വീടുകള്‍ പണിതുപുതിയ സെറ്റില്‍മെന്റുകള്‍ ആരംഭിക്കുകയും ചെയ്‌തിരിക്കുന്നു. ഒരു`ശുദ്ധജൂതരാഷ്‌ട്രം' എന്ന പദ്ധതിയുമായാണ്‌ പ്രധാനമന്ത്രി നെതന്യാഹുമുന്നോട്ടു പോകുന്നത്‌. പിന്നെ എന്ത്‌ സമാധാന ശ്രമത്തെക്കുറിച്ചാണാവോഇവര്‍ സംസാരിക്കുന്നത്‌!


ഫലസ്‌ത്വീന്റെ യു എന്‍ അംഗത്വ നീക്കത്തിന്‌ ഇടങ്കോലിടാന്‍ ഏറ്റവുംനെറികെട്ട പ്രചാരണം നടത്തിയത്‌ അമേരിക്ക തന്നെയാണ്‌. ഫലസ്‌ത്വീനെപിന്തുണച്ചാല്‍ തങ്ങള്‍ നല്‍കുന്ന ധനസഹായം പിന്‍വലിക്കുമെന്ന്‌ അമേരിക്കവിവിധ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയുണ്ടായി. പോര്‍ച്ചുഗല്‍ ഇക്കാര്യംതുറന്നു തന്നെ സമ്മതിച്ചു. ഫലസ്‌ത്വീന്‍ അതോറിറ്റിക്ക്‌ അമേരിക്കനല്‍കുന്ന വാര്‍ഷിക ധനസഹായം (470 മില്യന്‍ ഡോളര്‍) പിന്‍വലിക്കുമെന്ന്‌പ്രധാനമന്ത്രി സലാം ഫയ്യാദിനെ വിളിച്ച്‌ ഭീഷണിപ്പെടുത്താന്‍ യു എസ്‌വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റനു പോലും ലജ്ജ തോന്നിയില്ല.എന്തിനധികം യു എന്നിന്റെ ഹ്യുമന്‍ റൈറ്റ്‌സ്‌ കൗണ്‍സിലിന്‌ അമേരിക്കനല്‍കുന്ന ഫണ്ട്‌ മേലില്‍ തരില്ലെന്ന്‌ താക്കീതും അമേരിക്കനല്‍കുകയുണ്ടായി. ഇതോടെ 2012ല്‍ വരാനുള്ള അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ ജൂതലോബിയുടെ പിന്തുണ ഒബാമ ഉറപ്പാക്കിക്കഴിഞ്ഞു എന്ന്‌അനുമാനിക്കാം! അമേരിക്കയ്‌ക്ക്‌ പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മനി,ഇറ്റലി, നെതര്‍ലാന്റ്‌, ചെക്ക്‌ റിപ്പബ്ലിക്ക്‌ എന്നീ രാജ്യങ്ങളുംഫലസ്‌ത്വീന്‌ യു എന്‍ സമ്പൂര്‍ണ അംഗത്വ പദവി നല്‍കുന്നതിനെഎതിര്‍ക്കുന്നുണ്ട്‌.




പാശ്ചാത്യ ശക്തികള്‍ എതിര്‍പ്രചാരണം നടത്തുമ്പോഴും ലോകജനത ഫലസ്‌ത്വീന്‌ഒപ്പം നില്‍ക്കുന്നു. പല കാര്യങ്ങളിലും അമേരിക്കയെ അനുകൂലിക്കുന്നഇന്ത്യ, പരസ്യമായി തന്നെ ഫലസ്‌ത്വീനെ അനുകൂലിക്കാന്‍ മുന്നോട്ടുവന്നത്‌ലോകസമൂഹത്തില്‍ ഇന്ത്യക്കാരുടെ ആത്മാഭിമാനം ഉയര്‍ത്തിയ നീക്കമാണ്‌.രക്ഷാസമിതിയില്‍ ഫലസ്‌ത്വീന്‍ അംഗത്വം സംബന്ധിച്ച്‌ വോട്ടെടുപ്പ്‌നടക്കുമ്പോള്‍ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം (128 വോട്ട്‌) നേടാനായാല്‍ഫലസ്‌ത്വീന്‍ യു എന്‍ അംഗമാവും. എന്നാല്‍, അമേരിക്ക പ്രമേയത്തെ വീറ്റോചെയ്യാനാണ്‌ സാധ്യത.ഇനി ഫലസ്‌ത്വീന്‌ യു എന്‍ അംഗത്വം നേടാനായാല്‍ എന്ത്‌ സംഭവിക്കും എന്നത്‌മറ്റൊരു ചോദ്യമാണ്‌. കാര്യമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുതന്നെയാണ്‌ ഇതഃപര്യന്തമുള്ള അനുഭവങ്ങള്‍ വെച്ച്‌ നല്‍കാവുന്ന മറുപടി.കഴിഞ്ഞ അഞ്ച്‌ പതിറ്റാണ്ടിനിടെ യു എന്‍ പാസാക്കിയ മിക്ക പ്രമേയങ്ങളുംഇസ്‌റാഈല്‍ ചവറ്റുകൊട്ടയിലിടുകയാണല്ലോ ചെയ്‌തത്‌. അതിനാല്‍ ഇസ്‌റാഈല്‍അധിനിവേശ ഭൂമിയില്‍ ജീവിക്കുന്ന 1.5 മില്യന്‍ ഫലസ്‌ത്വീനികളുടെയോമില്യണ്‍ കണക്കായ അഭയാര്‍ഥികളുടെയോ ജീവിത സുരക്ഷിതത്വത്തെ ഒരു അംഗത്വപദവി ബാധിക്കുമെന്ന്‌ വിശ്വസിക്കാന്‍ ന്യായമില്ല.




തന്നെയുമല്ല, ഫലസ്‌ത്വീന്‌ യു എന്‍ അംഗത്വം ലഭിച്ചാല്‍ സംഭവിക്കാനിടയുള്ളസാഹചര്യം മുന്നില്‍ കണ്ട്‌ ഇപ്പോള്‍ തന്നെ ഇസ്‌റാഈല്‍ സൈനിക സജ്ജീകരണംനടത്തുകയും ചെയ്‌തുകഴിഞ്ഞിരിക്കുന്നു. വെസ്റ്റ്‌ബാങ്കിലെ നിയന്ത്രണ രേഖലംഘിക്കപ്പെട്ടാല്‍ കനത്ത `പ്രതിരോധം' തീര്‍ക്കാനുള്ള സന്നാഹംപൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന ഇസ്‌റാഈല്‍ ഡിഫന്‍സ്‌ ഫോഴ്‌സിനെഉദ്ധരിച്ച്‌ ഹരറ്റ്‌സ്‌ പത്രം നല്‍കിയ റിപ്പോര്‍ട്ട്‌, യു എന്‍അംഗത്വാനന്തര ഫലസ്‌ത്വീനെക്കുറിച്ചുള്ള സൂചന നല്‍കിക്കഴിഞ്ഞു.


                                                       -മുജീബ് റഹ്മാന്‍‌ കിനാലൂര്‍

0 പ്രതികരണങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പു‌കള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....

Related Posts with Thumbnails

feedback comments