ഇസ്ലാം=ഭീകരത, ബുദ്ധിസം=ശാന്തി. ഏറെക്കുറെ ലോകമനസ്സില്‍ ആഴത്തില്‍ തറച്ച
ഒരു സമവാക്യമാണിത്. മുംബൈ നഗരത്തില്‍ വീണ്ടും സ്‌ഫോടനപരമ്പര
ഉണ്ടായപ്പോഴും പതിവുപോലെ യാതൊരു തെളിവും ലഭിക്കും മുമ്പ് തന്നെ
ഇന്ത്യന്‍ മുജാഹിദീന്‍ പോലുള്ള `മുസ്‌ലിം ഗ്രൂപ്പുകളെ' ചുറ്റിപ്പറ്റി
അന്വേഷണോദ്യോഗസ്ഥര്‍ വട്ടംകറങ്ങുന്നത് ആ ധാരണയുടെ പുറത്താണ്. എങ്കിലും
ഇസ്‌ലാം സമം ഭീകരത എന്ന സമവാക്യം ഒരു സര്‍വകാല ശരിയല്ലെന്ന് ഈയടുത്തായി
അപൂര്‍വം ചിലര്‍ വിളിച്ചുപറയാന്‍ തുടങ്ങിയിട്ടുണ്ട്. വര്‍ഗീയ
സംഘര്‍ഷങ്ങളുടെ പേരില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ സമുന്നത
നേതാക്കളും സ്വാമിമാരും ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും ഈയിടെ
പിടിക്കപ്പെട്ടത് ഒരു മറുചിന്തയ്‌ക്ക് കാരണമായതാവാം കാരണം. എന്തായാലും
ആശ്വാസകരമാണിത്.
ഒരു സമവാക്യമാണിത്. മുംബൈ നഗരത്തില്‍ വീണ്ടും സ്‌ഫോടനപരമ്പര
ഉണ്ടായപ്പോഴും പതിവുപോലെ യാതൊരു തെളിവും ലഭിക്കും മുമ്പ് തന്നെ
ഇന്ത്യന്‍ മുജാഹിദീന്‍ പോലുള്ള `മുസ്‌ലിം ഗ്രൂപ്പുകളെ' ചുറ്റിപ്പറ്റി
അന്വേഷണോദ്യോഗസ്ഥര്‍ വട്ടംകറങ്ങുന്നത് ആ ധാരണയുടെ പുറത്താണ്. എങ്കിലും
ഇസ്‌ലാം സമം ഭീകരത എന്ന സമവാക്യം ഒരു സര്‍വകാല ശരിയല്ലെന്ന് ഈയടുത്തായി
അപൂര്‍വം ചിലര്‍ വിളിച്ചുപറയാന്‍ തുടങ്ങിയിട്ടുണ്ട്. വര്‍ഗീയ
സംഘര്‍ഷങ്ങളുടെ പേരില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ സമുന്നത
നേതാക്കളും സ്വാമിമാരും ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും ഈയിടെ
പിടിക്കപ്പെട്ടത് ഒരു മറുചിന്തയ്‌ക്ക് കാരണമായതാവാം കാരണം. എന്തായാലും
ആശ്വാസകരമാണിത്.
ഇസ്‌ലാമിനെ ഭീകരവാദവുമായി സമീകരിക്കുന്നതു പോലെ തന്നെ ബുദ്ധമതത്തെ
എക്കാലവും ശാന്തിയുമായി ചേരുംപടി ചേര്‍ക്കുന്നതിലുമുണ്ട് ഒരു
യുക്തിഭംഗം. ബുദ്ധമതത്തെ ലോകശാന്തിയുടെയും സമാധാനത്തിന്റെയും പര്യായമെന്ന
നിലയില്‍ പരിചയപ്പെടുത്തുന്ന പഠനങ്ങളും പുസ്‌തകങ്ങളും ആയിരക്കണിക്കിന്
വരും. ബുദ്ധഭിക്ഷുക്കള്‍ പരമസാത്വികന്മാരും അഹിംസാവാദികളും
ലളിതജീവിതത്തിന്റെ ഉത്‌കൃഷ്‌ട മാതൃകകളുമാണെന്നാണ് ലോകം പൊതുവില്‍
വിശ്വസിക്കുന്നത്. ബുദ്ധ പാരമ്പര്യത്തിലെ ശാന്തി മന്ത്രങ്ങളും
ജീവിതരീതിയും ആചാരക്രമങ്ങളും ആഗ്രഹചിന്തകള്‍ വെടിയാനുള്ള
അനുശാസനങ്ങളുമൊക്കെ അങ്ങനെ ചിന്തിക്കാനേ സഹായിക്കുകയുമുള്ളൂ. എന്നാല്‍
ബുദ്ധമതത്തിന് ഇത്തരത്തില്‍ ഒരു `വെജിറ്റേറിയന്‍' പ്രതിനിധാനം മാത്രമേ
സാധിക്കൂ എന്നുണ്ടോ?
മൈക്കള്‍ ജെറിസണ്‍ എന്ന ഗവേഷകന്‍ 2003ല്‍ തായ്‌ലന്റില്‍ ചെന്നത്
ബുദ്ധമതം വിശ്വസമാധാനത്തിന് നല്‍കുന്ന സംഭാവനകളെക്കുറിച്ച്
അടുത്തറിയാനാണ്. ബുദ്ധമതം ഔദ്യോഗിക മതമായിട്ടുള്ള രാജ്യമാണല്ലോ
തായ്‌ലന്റ്. അതിനാല്‍ ബുദ്ധസന്യാസിമാരും ബുദ്ധവിഹാരങ്ങളും ബുദ്ധമത
ഗ്രൂപ്പുകളും ചെയ്‌തുവരുന്ന ശാന്തിപ്രവര്‍ത്തനങ്ങളും അഹിംസാധിഷ്‌ഠിത
ആക്‌ടിവിസവുമൊക്കെ പഠനവിധേയമാക്കുകയായിരുന്നു ജെറിസന്റെ ലക്ഷ്യം.
വനഭൂമികള്‍ സ്വകാര്യസ്വത്താക്കുകയും ആപല്‍കരമായ കീടനാശിനി പ്രയോഗം
നടത്തുകയുമൊക്കെ ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെ സമരം നയിക്കുന്ന
ദമ്മാനന്ത ബിക്കുനി പോലുള്ള ബുദ്ധ സന്യാസിമാരെക്കുറിച്ച് അദ്ദേഹം
പഠിക്കുകയും എഴുതുകയും ചെയ്‌തു.
2004ല്‍ തായ്‌ലന്റിന്റെ ദക്ഷിണ പ്രവിശ്യകളില്‍ ചില വര്‍ഗീയ
അസ്വാസ്ഥ്യങ്ങളുണ്ടായി. ഏറെ കലുഷിതമായിരുന്നു ആ സാഹചര്യം. മതവര്‍ഗീയത
ക്രൂരഭാവം പുറത്തുകാട്ടുന്ന ഒരു ഘട്ടത്തില്‍ സഹനസിദ്ധാന്തത്തിലൂന്നി
ബുദ്ധഭിക്ഷുക്കളും വിശ്വാസികളും ഏറ്റെടുക്കുന്ന സമാധാന
ശ്രമങ്ങളെക്കുറിച്ച് പഠിക്കാനായിരുന്നു പിന്നീട് മൈക്കള്‍ ജെറിസന്റെ
നീക്കം. ഹിംസയുമായി നേര്‍ക്കുനേരെ ഏറ്റുമുട്ടുമ്പോള്‍ ബുദ്ധമതം സംയമനം
നിലനിര്‍ത്തുന്നതെങ്ങനെ എന്നറിയുകയായിരുന്നു അദ്ദേഹത്തിന്റെ ജിജ്ഞാസ.
എന്നാല്‍ ജെറിസന്റെ അന്വേഷണം തന്നെ വഴിതിരിച്ചുവിടുന്ന അനുഭവത്തിന്നാണ്
അദ്ദേഹം സാക്ഷിയായത്. സമാധാനപുനസ്ഥാപനത്തിന് ബുദ്ധമത സന്യാസിമാര്‍
യാതൊന്നും ചെയ്‌തില്ലെന്നു മാത്രമല്ല, ഹിംസയ്‌ക്ക് അവര്‍ പരസ്യമായി
നേതൃത്വം നല്‍കുകയുമായിരുന്നു. ഈ കടുത്ത അനുഭവത്തിന്റെ പശ്ചാത്തലത്തില്‍
മാര്‍ക്ക് ജര്‍ഗന്‍സ് മേയറുമായി ചേര്‍ന്ന് എഡിറ്റുചെയ്‌ത ജെറിസന്റെ
ബുദ്ധിസ്റ്റ് വാര്‍ഫെയര്‍ (ഓക്‌സ്‌ഫോര്‍ഡ് 2010) എന്ന പുസ്‌തകം
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. കളിത്തോക്കും ചൂണ്ടിനില്‍ക്കുന്ന യുവ
ബുദ്ധ സന്യാസിയുടെ മുഖചിത്രത്തോടെ പുറത്തിറങ്ങിയ ബുദ്ധിസ്റ്റ്
വാര്‍ഫെയര്‍ ബുദ്ധിസം സമം ശാന്തി എന്ന സര്‍വകാല സമവാക്യത്തെയാണ്
പൊളിച്ചിടുന്നത്. 2006 മുതല്‍ 2008 വരെ ദക്ഷിണ തായ്‌ലന്റില്‍ നടന്ന
ബുദ്ധ ഭീകരപ്രവര്‍ത്തനങ്ങളുടെ ഇരുണ്ട അറകളാണ് പുസ്‌തകത്തില്‍ അനാച്ഛാദനം
ചെയ്യുന്നത്. മറ്റെവിടെയും പോലെ അഴിമതി, ലഹരി വ്യപാരം, അധോലോകം
തുടങ്ങിയവയുമായി ബന്ധപ്പെട്ടു തന്നെയാണ് ബുദ്ധ സന്യാസിമാരുടെ അറിവോടെയും
പങ്കാളിത്തത്തോടെയും ആസൂത്രിത ഹിംസകള്‍ തായ്‌ലന്റില്‍ അരങ്ങേറിയതെന്ന്
ജെറിസണ്‍ വിവരിക്കുന്നു. ഹിംസയ്‌ക്കു വേണ്ടി പ്രത്യേകമായി
പരിശീലിപ്പിക്കപ്പെട്ട `സന്യാസിപ്പട്ടാളത്തെ' കുറിച്ചും പുസ്‌തകം
വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഇതേക്കുറിച്ച് ബുദ്ധ സന്യാസിമാരുമായി
നടത്തിയ അഭിമുഖത്തില്‍ അവര്‍ സ്വയം ന്യായീകരിക്കുന്നത്, ദക്ഷിണ
പ്രവിശ്യകളിലെ മുസ്‌ലിം തീവ്രവാദികളുടെ ആക്രമണത്തെ പ്രതിരോധിക്കാനാണ്
തങ്ങള്‍ ഹിംസയുടെ വഴി തേടുന്നത് എന്നാണ്. സമാധാനത്തിനു വേണ്ടി
ചെയ്യുന്ന യുദ്ധം എന്നു തന്നെ!
തായ്‌ലന്റിലെ അനുഭവം ഒരു അപവാദം മാത്രമാണെന്ന് കരുതാനും ന്യായമില്ല.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ലോകത്തിന്റെ പല ഭാഗത്തും
ബുദ്ധമതക്കാര്‍ ഹിംസയുടെ വഴിയിലേക്ക് നീങ്ങിയിട്ടുണ്ട്. മംഗോളിയ,
തിബറ്റ്, ജപ്പാന്‍, ചൈന, കൊറിയ, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ
രാജ്യങ്ങളിലും ബുദ്ധമതക്കാര്‍ ആയുധമേന്തിയ ചരിത്രമുണ്ടെന്ന് മൈക്കള്‍
ജെറിസണ്‍ ചൂണ്ടിക്കാട്ടുന്നു.
പറഞ്ഞുവരുന്നത്, ബുദ്ധമത സിദ്ധാന്തങ്ങള്‍
ഹിംസയുടെ പാഠപുസ്‌തകങ്ങളാണെന്നോ ബുദ്ധസന്യാസിമാരും വിശ്വാസികളും
മൊത്തത്തില്‍ അക്രമകാരികളാണെന്നോ അല്ല. ആ മതത്തെ അവമതിക്കുക ഈ
കുറിപ്പിന്റെ ഉദ്ദേശ്യമേ അല്ല. മറിച്ച്, ബുദ്ധമത തത്വങ്ങള്‍ എന്തുതന്നെ
ആകട്ടെ, അതിന്റെ അനുയായികളും മനുഷ്യരാണ്. അതിനാല്‍ മനുഷ്യരുടെ
സ്വാഭാവികമായ അതിരുകവിച്ചിലുകള്‍ ആ മതത്തിനുള്ളിലും നടക്കും. പക്ഷേ,
അതിന് ശ്രീബുദ്ധനെയോ ബുദ്ധ ദര്‍ശനങ്ങളെയോ കുറ്റപ്പെടുത്തുന്നതില്‍
അര്‍ഥമില്ല. ഇത് ഇസ്‌ലാമിനും ബാധകമാണ്. റെഡിമെയ്‌ഡ് സമവാക്യങ്ങള്‍
കൊണ്ട് മതങ്ങളെയും മതസമൂഹങ്ങളെയും മഹത്വപ്പെടുത്തുകയോ അവമതിക്കുകയോ
ചെയ്യുന്നത് യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന പാഠമാണ്
തോക്കേന്തിയ ഭിക്ഷുക്കള്‍ ലോകത്തിന് നല്‍കുന്നത്. l
-മുജീബ് റഹ്മാന്‍ കിനാലൂര്‍




2 പ്രതികരണങ്ങള്‍:
ഈ കാലഘട്ടത്തിൽ പ്രത്യേക പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയം തന്നെയാണിതു..പക്ഷെ ലേഖനത്തിന്റെ തലക്കെട്ട് കാണുമ്പോൾ എന്തോ ഒരു പൊരുത്തക്കുറവ്...കാരണം, ഇസ്ലാം മതവും,ബുദ്ധമതവും മാത്രമല്ല,ഇന്നുവരെ ലോകത്തിൽ നിലനിന്നിട്ടുള്ള എല്ലാ മതങ്ങളും, പല രീതികളിൽ അഹിംസയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്..പിന്നീട് 'അതിജീവനം' എന്ന വാക്കിന്റെ പിൻബലത്തിൽ അതെല്ലാം സമർത്ഥമായി മറക്കുകയും ചെയ്യുന്നു...
@ഷിബു തോവാള
thanks to your opinons and changed the header of post :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പുകള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....